Connect with us

Hi, what are you looking for?

Life

പക്ഷാഘാതം ഉണ്ടായെന്ന് നിഖില്‍ കാമത്തിന്റെ വെളിപ്പെടുത്തല്‍

സാമൂഹ്യമാധ്യമമായ എക്സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്

ആറാഴ്ച മുമ്പ് തനിക്ക് നേരിയ തോതില്‍ പക്ഷാഘാതം ഉണ്ടായെന്ന് സെറോദ സഹസ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്ത്. സാമൂഹ്യമാധ്യമമായ എക്സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഏകദേശം 6 ആഴ്ച മുമ്പ്, എനിക്ക് നേരിയ സ്ട്രോക്ക് ഉണ്ടായി. അച്ഛന്‍ മരിച്ചു, മോശം ഉറക്കം, ക്ഷീണം, നിര്‍ജ്ജലീകരണം, അമിത ജോലി ഇവയിലേതെങ്കിലും സാധ്യമായ കാരണങ്ങളാകാം,’ അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ വെളിപ്പെടുത്തി.

തന്റെ മുഖത്ത് അല്‍പ്പം ഇടിവ് വന്നിട്ടുണ്ടെന്നും വായനയിലും എഴുത്തിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കാമത്ത് പറഞ്ഞു. 3 മുതല്‍ 6 മാസത്തിനുള്ളില്‍ പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

3 മുതല്‍ 6 മാസത്തിനുള്ളില്‍ പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിഖില്‍ പറഞ്ഞു

തന്നെപ്പോലെ പൂര്‍ണ ആരോഗ്യവാനും സ്വയം നന്നായി പരിപാലിക്കുന്നവനുമായ ഒരു വ്യക്തിക്ക് ഇത്തരത്തില്‍ സ്ട്രോക്ക് എങ്ങനെ വരുമെന്ന് അത്ഭുതപ്പെട്ടെന്ന് നിതിന്‍ പറയുന്നു. അല്‍പ്പം ഡൗണാണെങ്കിലും ട്രെഡ്മില്ലില്‍ പഴയപോലെ ഓടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിതിന്‍ തന്റെ സഹോദരന്‍ നിഖില്‍ കാമത്തിനൊപ്പമാണ് സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സെറോദ സ്ഥാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Business & Corporates

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്