Connect with us

Hi, what are you looking for?

News

ഹോട്ടലുകള്‍ക്ക് ആശ്വാസം; വാണിജ്യ വാതക സിലിണ്ടര്‍ വില കുറച്ചു

19 കിലോഗ്രാം സിലിണ്ടറിന് 69.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്

പാചകവാതകത്തിന്റെ വിലവര്ധനവിനെ പാട്ടി സ്ഥിരം പരാതി പറയുന്ന ഹോട്ടല്‍ ഉടമകള്‍ക്ക് ആശ്വസിക്കാം. ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ മൂന്നാംമാസവും കുറിച്ചിരിക്കുകയാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.

19 കിലോഗ്രാം സിലിണ്ടറിന് 69.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ വില 1,685.5 രൂപയായി. തിരുവനന്തപുരത്ത് 1,706.5 രൂപയും കോഴിക്കോട്ട് 1,717.5 രൂപയുമാണ് വില. ഇതിനു മുന്‍പും സിലിണ്ടറുകള്‍ക്ക് വില കുറച്ചിരുന്നു. ഏപ്രില്‍ ഒന്നിന് 31.50 രൂപയും മേയ് ഒന്നിന് 19 രൂപയും ആണ് കുറച്ചത്. ഓരോ മാസവും ഒന്നാം തീയതിയാണ് ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി എണ്ണക്കമ്പനികള്‍എല്‍.പി.ജി വില പരിഷ്‌കരിക്കുന്നത് അതിനാലാണ് ജോണ്‍ ഒന്നിന് വിലമാറ്റം വന്നത്.

എന്നാല്‍ പാചകവാതകത്തിന്റെ ഈ വിലക്കുറവ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ബാധകമല്ല. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് മാസത്തില്‍ വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. ഇത് പ്രകാരം കൊച്ചിയില്‍ 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Business & Corporates

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്