Connect with us

Hi, what are you looking for?

News

കോഴി വില താഴേക്ക്; കര്‍ഷകന്‍ കെണിയില്‍

ഒരു കിലോക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയാണ് വില. നേരത്തെ 200 മുതല്‍ 260 രൂപ വരെയായിരുന്നു വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കോഴി വിലയാണിത്

സംസ്ഥാനത്ത് ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില കുത്തനെ കുറഞ്ഞു. ഒരു കിലോക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയാണ് വില. നേരത്തെ 200 മുതല്‍ 260 രൂപ വരെയായിരുന്നു വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കോഴി വിലയാണിത്.

പ്രാദേശിക ഉല്‍പ്പാദനം കൂടിയതും തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയിറച്ചിയുടെ വരവ് കൂടിയതുമാണ് വില കുറയാന്‍ കാരണം. സംസ്ഥാനത്തെ കര്‍ഷകരെ ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഇടിഞ്ഞതോടെ കോഴി വില്‍പ്പനയും ഇരട്ടിയായി. വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ കോഴി വിലയിലുണ്ടായ വര്‍ധനയെത്തുടര്‍ന്നു ഫാമുകളില്‍ വന്‍തോതില്‍ കോഴി വളര്‍ത്തല്‍ നടന്നിരുന്നു. ഇവര്‍ക്കെല്ലാം വിലയിലുണ്ടായ ഇടിവ് വന്‍ തിരിച്ചടിയായിട്ടുണ്ട്. 60 മുതല്‍ 65 രൂപക്കാണ് ഫാമുകളില്‍നിന്ന് ഏജന്റുമാര്‍ കോഴികളെ വാങ്ങുന്നത്. ഒരു കോഴിയെ വളര്‍ത്തി വിപണിയിലെത്തിക്കാന്‍ കര്‍ഷകന് 90 മുതല്‍ 110 രൂപ വരെ ചെലവ് വരുന്നുണ്ട്. ഫാമുകളില്‍ കിലോക്ക് 130 മുതല്‍ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു