News

ഇന്ത്യന്‍ വിപണിയെ വിഴുങ്ങി ചൈനീസ് ലാപ്ടോപ്പുകള്‍; ഇറക്കുമതിയില്‍ 47 ശതമാനം വര്‍ധന

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച സര്‍ക്കാരിന്റെ നിരീക്ഷ സംവിധാനം പ്രവര്‍ത്തനക്ഷമമായത് കഴിഞ്ഞ നവംബറിലാണ്

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരീക്ഷിക്കാന്‍ തുടങ്ങി അഞ്ച് മാസത്തിന് ശേഷം ഇവയുടെ ചൈനീസ് ഇറക്കുമതി 273.6 മില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച സര്‍ക്കാരിന്റെ നിരീക്ഷ സംവിധാനം പ്രവര്‍ത്തനക്ഷമമായത് കഴിഞ്ഞ നവംബറിലാണ്. അതിനുശേഷം ബെയ്ജിംഗിന്റെ ഇറക്കുമതി 14 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ ചൈന അടിച്ചു കയറി.

ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, അള്‍ട്രാ-സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവ വിവരസാങ്കേതികവിദ്യാ ഹാര്‍ഡ്വെയര്‍ വിഭാഗത്തില്‍ ഉല്‍പ്പന്നങ്ങളെ തരംതിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം നിയന്ത്രിത ലേബലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചൈനയുമായുള്ള ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനു വേണ്ടിയായിരുന്നു ഈ നിയന്ത്രണം.

ഇറക്കുമതി നിരീക്ഷണ സംവിധാനം മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടത്തില്‍, ഒരു പുതിയ കോണ്‍ടാക്റ്റ്‌ലെസ് ഇംപോര്‍ട്ട് ഓതറൈസേഷന്‍ സിസ്റ്റം അവതരിപ്പിക്കുന്നതിനൊപ്പം, ഒരു പ്രദേശത്തുനിന്നും അത്തരം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version