Connect with us

Hi, what are you looking for?

Economy & Policy

ജിഎസ്ടി കളക്ഷന്‍ വഴി പിരിച്ചെടുത്തത് 1.82 ലക്ഷം കോടി

ഉത്സവ സീസണില്‍ ഉണ്ടായ വര്‍ധിച്ച വില്‍പ്പനയാണ് ഇതിന് കാരണമായത്

നവംബറിലെ മൊത്ത ജിഎസ്ടി കളക്ഷന്‍ 8.5 ശതമാനം വര്‍ധിച്ച് 1.82 ലക്ഷം കോടി രൂപയായി. ഉത്സവ സീസണില്‍ ഉണ്ടായ വര്‍ധിച്ച വില്‍പ്പനയാണ് ഇതിന് കാരണമായത്. കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ കളക്ഷന്‍ 1.68 ലക്ഷം കോടി രൂപയായിരുന്നു സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേന്ദ്ര ജിഎസ്ടി ശേഖരം 34,141 കോടി രൂപയും സംസ്ഥാന ജിഎസ്ടി 43,047 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ഐജിഎസ്ടി 91,828 കോടി രൂപ, സെസ് 13,253 കോടി രൂപ എന്നിങ്ങനെയുമാണ്.

നവംബറില്‍ 19,259 കോടി രൂപയുടെ റീഫണ്ടുകള്‍ ഇഷ്യൂ ചെയ്തു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷം അറ്റ ജിഎസ്ടി കളക്ഷന്‍ 11 ശതമാനം വര്‍ധിച്ച് 1.63 ലക്ഷം കോടി രൂപയായി.

അതേസമയം ഒക്ടോബറില്‍, 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.87 ലക്ഷം കോടി രൂപയുടെ ജിഎസ്ടി ശേഖരം രണ്ടാമത്തെ മികച്ച ജിഎസ്ടി മോപ്പ്-അപ്പായിരുന്നു. 2024 ഏപ്രിലില്‍ പിരിച്ചെടുത്ത 2.10 ലക്ഷം കോടി രൂപയായിരുന്നു എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍. അവലോകന മാസത്തില്‍ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി 9.4 ശതമാനം വര്‍ധിച്ച് 1.40 ലക്ഷം കോടി രൂപയായി. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനം ഏകദേശം 6 ശതമാനം ഉയര്‍ന്ന് 42,591 കോടി രൂപയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Business & Corporates

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്