Connect with us

Hi, what are you looking for?

News

ടാറ്റയുടെ സെമികണ്ടക്ടര്‍ പ്ലാന്റ് 2025ല്‍ 27,000 പേര്‍ക്ക് ജോലി

ടാറ്റ അടുത്ത വര്‍ഷത്തോടെ പ്ലാന്റ് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകും

അസമില്‍ ടാറ്റ ഗ്രൂപ്പ് ആരംഭിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണ പ്ലാന്റ് സമ്പദ്വ്യവസ്ഥയെ മാറ്റിമറക്കും. ഇലക്ട്രോണിക് സാങ്കേതികതയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്ന സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക് വാഹനങ്ങളുടെ വാണിജ്യക്കുതിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൂടുതല്‍ ആവശ്യപ്പെടുന്ന ഉല്‍പ്പന്നമാണ്. അസമിലെ മോറിഗോണ്‍ ജില്ലയിലെ ജാഗിറോഡില്‍ ടാറ്റ ഗ്രൂപ്പ് ആരംഭിക്കുന്ന പ്ലാന്റിന്റെ ഭൂമി പൂജ കഴിഞ്ഞ ദിവസം നടന്നു. ടാറ്റ അടുത്ത വര്‍ഷത്തോടെ പ്ലാന്റ് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകും.

27,000 കോടിയുടെ പദ്ധതി ഇന്ത്യന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണമാണ് ഇവിടെ നടക്കുക. 27,000 കോടി രൂപയാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചിലവ്. പ്രതിദിനം 4.83 കോടി ചിപ്പുകള്‍ നിര്‍മ്മിക്കാനാകുമെന്ന് ടാറ്റ സണ്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി വകുപ്പ് പദ്ധതിക്ക് അനുമതി നല്‍കിയത്. അനുമതി നല്‍കി അഞ്ചു മാസത്തിനുള്ളില്‍ പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നത് ശുഭകരമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഈ പ്ലാന്റ്. 27,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like