Connect with us

Hi, what are you looking for?

News

ഇന്ത്യയുടെ ഐടി മേഖല എഐ വിപ്ലവത്തിന്റെ ഫ്രണ്ട് ഓഫീസാകുമെന്ന് എന്‍വിഡിയ മേധാവി

ഏറ്റവും കൂടുതല്‍ ഐടി പ്രൊഫഷണലുകളുള്ള രാജ്യമാണ് ഇന്ത്യ, അവര്‍ എഐക്കായി വീണ്ടും വൈദഗ്ദ്ധ്യം നേടുമെന്നതില്‍ തര്‍ക്കമില്ല: ജെന്‍സന്‍ ഹുവാങ്

ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) വൈദഗ്ധ്യം നേടിക്കൊണ്ട് ലോകത്തിലെ എഐ വിപ്ലവത്തിന്റെ ‘ഫ്രണ്ട്-ഓഫീസ്’ ആയി ഉയര്‍ന്നുവരികയാണെന്ന് എന്‍വിഡിയ ചീഫ് എക്സിക്യൂട്ടീവ് ജെന്‍സന്‍ ഹുവാങ്.

‘ഏറ്റവും കൂടുതല്‍ ഐടി പ്രൊഫഷണലുകളുള്ള രാജ്യമാണ് ഇന്ത്യ, അവര്‍ എഐക്കായി വീണ്ടും വൈദഗ്ദ്ധ്യം നേടുമെന്നതില്‍ തര്‍ക്കമില്ല,’ കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹുവാങ് പറഞ്ഞു.

ഇന്ത്യയുടെ ഡാറ്റ കയറ്റുമതി ചെയ്യുന്നതിനുപകരം എഐ മൂല്യവര്‍ദ്ധനയുടെ ഭാഗമാകേണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ സംഭാഷണത്തില്‍ ഉയര്‍ന്നു വന്നതെന്ന് അദ്ദേഹം പറഞ്ഞു.

”അദ്ദേഹം (പ്രധാനമന്ത്രി മോദി) എന്നോട് പറഞ്ഞു, ജെന്‍സന്‍, ബ്രെഡ് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് മാവ് കയറ്റുമതി ചെയ്യാനാവില്ലെന്ന്. ഇത് തികച്ചും യുക്തിസഹമാണ്. മൂല്യവര്‍ദ്ധന ഇറക്കുമതി ചെയ്യാന്‍ എന്തിനാണ് അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയുടെ ഡാറ്റ കയറ്റുമതി ചെയ്ത് എഐ ഇറക്കുമതി ചെയ്യുന്നത്,” ഹുവാങ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്