Connect with us

Hi, what are you looking for?

News

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഹൈഡ്രജന്‍ ബോട്ട് കാശിയിലേക്ക്; പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

അന്തരീക്ഷ, ശബ്ദമലിനീകരണമില്ലെന്നതാണ് ബോട്ടിന്റെ മുഖ്യ സവിശേഷത

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഹൈഡ്രജന്‍ ബോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് ഹൈഡ്രജന്‍ ബോട്ട് നിര്‍മ്മിച്ചത്. അന്തരീക്ഷ, ശബ്ദമലിനീകരണമില്ലെന്നതാണ് ബോട്ടിന്റെ മുഖ്യ സവിശേഷത.

50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് കാശിയില്‍ (വാരാണസി) ഗംഗാനദിയിലെ സര്‍വീസിനായാണ് നിര്‍മ്മിച്ചത്. അതിനാല്‍ ബോട്ട് കാശിയിലേക്ക് യാത്ര തിരിച്ചു. ഓട്ടോമോട്ടീവ് രംഗത്തെ ഐ.ടി കമ്പനിയായ കെ.പി.ഐ.ടി., സി.എസ്.ഐ.ആര്‍., ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ് എന്നിവയുമായി സഹകരിച്ചാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഹൈഡ്രജന്‍ യാനം നിര്‍മ്മിച്ചത്. കൂടുതല്‍ നഗരങ്ങളിലേക്ക് ഹൈഡ്രജന്‍ യാന പദ്ധതി ആരംഭിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ട്.

കേന്ദ്രത്തിന്റെ 75 ശതമാനം ഫണ്ടിംഗുമായാണ് ആദ്യ ഹൈഡ്രജന്‍ ബോട്ട് നിര്‍മ്മിച്ചത്. ഇലക്ട്രിക്, ഹൈഡ്രജന്‍ ഇന്ധനങ്ങളുപയോഗിക്കുന്ന ആയിരം യാനങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ട്. 5-10 വര്‍ഷത്തിനകം പരമ്പരാഗത ഇന്ധനത്തില്‍ നിന്ന് മാറി ഹൈഡ്രജന്‍ പൊതു മാരിടൈം ഇന്ധനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്