Connect with us

Hi, what are you looking for?

Sports

ഐപിഎല്‍ സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളറിലെത്തും

കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍, 2043 ആകുമ്പോഴേക്കും സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് ധൂമല്‍ കണക്കാക്കുന്നത്

അടുത്ത 20 വര്‍ഷത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) മീഡിയ റൈറ്റ്‌സ് വാല്യൂ 50 ബില്യണ്‍ ഡോളര്‍ എത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധൂമല്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍, 2043 ആകുമ്പോഴേക്കും സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് ധൂമല്‍ കണക്കാക്കുന്നത്. ഒളിംപിക്‌സിന്റെ ഭാഗമാവുകയാണ് ക്രിക്കറ്റ്. വിമന്‍സ് പ്രീമിയര്‍ ലീഗ് വനിതാ ക്രിക്കറ്റിനെ വേറെ തലത്തിലേക്ക് കൊണ്ടു പോകും. ഇതെല്ലാം പരിശോധിക്കുമ്പോള്‍ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ശോഭനമായ പ്രതീക്ഷയാണ് മുന്നില്‍ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

2023-2027 വരെയുള്ള ഐപിഎല്ലിന്റെ ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ വിഭജിച്ചു നല്‍കിയതിലൂടെ 48,390 കോടി രൂപ സമാഹരിക്കാന്‍ ബിസിസിഐക്കായി. ഡിസ്‌നി ഹോട്ട്സ്റ്റാറും മുകേഷ് അംബാനിയുടെ മുന്‍നിര ഒടിടി പ്‌ളാറ്റ്‌ഫോമായ ജിയോ സിനിമയും തമ്മിലാണ് സംപ്രേഷണാവകാശത്തിനായി മല്‍സരിച്ചത്. 23,575 രൂപക്ക് ഡിസ്‌നി സ്റ്റാര്‍, ടിവി സംപ്രേഷണാവകാശം നേടിയെടുത്തപ്പോള്‍ റിലയന്‍സ് പിന്തുണയുള്ള വയാകോം18 ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത് 23,758 കോടി രൂപക്കാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്