Connect with us

Hi, what are you looking for?

News

വികസിത ഭാരതം നേടിയെടുക്കാന്‍ ദക്ഷിണേന്ത്യയുടെ അതിവേഗ വികസനം ആവശ്യമെന്ന് മോദി

മീററ്റ്-ലക്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗര്‍കോവില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുള്‍ പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്തു

വികസിത ഭാരതമെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ദക്ഷിണേന്ത്യയുടെ കൂടുതല്‍ വേഗത്തിവുള്ള വികസനം ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂന്ന് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീററ്റ്-ലക്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗര്‍കോവില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉല്‍ഘാടനം ചെയ്തത്.

ഭാരതത്തിന്റെ വികസന യാത്രയിലേക്ക് വടക്കും തെക്കുമുള്ള കൂടുതല്‍ നഗരങ്ങള്‍ ചേരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘വികസിത ഭാരതം എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടത് ഏറെ അത്യാവശ്യമാണ്. കഴിവുകളാലും സ്രോതസുകളാലും അവസരങ്ങളാലും ഏറെ അനുഗ്രഹീതമാണ് ഈ മേഖല. തമിഴ്നാടിനും കര്‍ണാടകയ്ക്കും പുറമെ ഈ മേഖലയുടെയാകെ വളര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്,’ മോദി പറഞ്ഞു.

ഈ വര്‍ഷം റെയില്‍വേ ബജറ്റില്‍ 6000 കോടി രൂപ തമിഴ്നാടിനായി അനുവദിച്ചിട്ടുണ്ടെന്നും 2014 ലെ വിഹിതത്തെക്കാള്‍ ഏഴ് മടങ്ങ് തുകയാണിതെന്നും മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്