Connect with us

Hi, what are you looking for?

INSPIRATION

ഹിമവാന്റെ മടിത്തട്ടില്‍ ഏഴ് ദിനരാത്രങ്ങള്‍; ‘പ്രിയപ്പെട്ട അരുണ്‍… നിനക്കായ് ഒരു യാത്ര’

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സമുദ്ര ഷിപ്പ്യാര്‍ഡ് സിഎംഡി ജീവന്‍ സുധാകരന്‍ അടുത്തിടെ ഹിമാലയത്തിലേക്ക് നടത്തിയ യാത്രയുടെ വിവരണം…

സിന്ധു നദിയുടെയും സന്‍സ്‌കാര്‍ നദിയുടെും സംഗമസ്ഥാനത്ത് ലേഖകന്‍

ഡോ. ജീവന്‍ സുധാകരന്‍

2023 മെയ് 23. സമയം ഏകദേശം വൈകുന്നേരം 3 മണി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ പാതയായ ‘ഖര്‍ധുങ്ലാ ചുരത്തില്‍’ ഞാന്‍ നില്‍ക്കുകയായിരുന്നു. മൈനസ് അഞ്ചിലേക്കെത്തിയിരുന്നു താപനില. കാറ്റും തണുപ്പും ഉണ്ടായിരുന്നു. ഏറെ ആവേശഭരിതനായിരുന്നു ഞാന്‍. ശ്വാസമെടുക്കാന്‍ ഞാന്‍ അല്‍പ്പം വിഷമിക്കുന്നുണ്ടായിരുന്നു. അത്രയും ഉയരത്തില്‍ ഓക്‌സിജന്‍ വളരെ കുറവാണ്. ഓര്‍മകളുടെയും നേട്ടങ്ങളുടെയും പട്ടികയിലേക്ക് ഞാന്‍ ഓരനുഭവം കൂടി ചേര്‍ത്തുവെക്കുകയായിരുന്നു.ഇക്കഴിഞ്ഞ മെയ് 6 ന് എനിക്ക് 56 വയസ് പൂര്‍ത്തിയായി…

ഏകദേശം 4 വര്‍ഷം മുമ്പ് ഒരു സാഹസിക യാത്രയെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ഹിമാലയന്‍ പര്യവേക്ഷണം എന്ന ആശയം ജനിച്ചത്. ഞങ്ങളുടെ സ്‌കൂള്‍ ബഡ്ഡിയായ നിസല്‍ മുഹമ്മദായിരുന്നു ഇതിന് പിന്നിലെ പ്രചോദനം. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഹിമാലയന്‍ യാത്ര നടത്തിയിരുന്നു. നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍, ഇപ്പോള്‍ ചെയ്യുക! എന്നാണ് അവന്‍ പറഞ്ഞത്. അപ്പോള്‍ അല്‍പ്പം ‘ജ്ഞാനം’ കടന്നു വന്നു! പ്രായമാകുന്തോറും ഉയരങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടായി
രിക്കും, ബൈക്ക് റൈഡിംഗിനെ കുറിച്ചുള്ള ചിന്തയൊന്നും വേണ്ടിവരില്ല. ‘ശരി, നമുക്ക് അടുത്ത വര്‍ഷം ട്രിപ്പ് പ്ലാന്‍ ചെയ്യാം’ എന്ന് എന്റെ ഇളയ സഹോദരന്‍ അരുണ്‍ അപ്പോള്‍ പറഞ്ഞു.എന്നിരുന്നാലും, സര്‍വ്വശക്തന് വ്യത്യസ്തമായ ചില പദ്ധതികളുണ്ടായിരുന്നു.

ലേഖകനും മകന്‍ നന്ദനും സഹോദരന്‍ അരുണിന്റെ മകന്‍ ആദിത്യയും ലേ റോഡ് സൈഡില്‍ വിശ്രമിക്കുന്നു

നരകം കോവിഡ് മഹാമാരിയുടെ രൂപത്തില്‍ അഴിച്ചുവിടപ്പെട്ടു. അതൊരു സമ്പൂര്‍ണ കലാപം തന്നെയായിരുന്നു. ഏറെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. ഞങ്ങളിലേക്കത് എത്തിയത് എന്റെ സഹോദരനും ആത്മാവുമായിരുന്ന അരുണിന്റെ ജീവന്‍ കവര്‍ന്നുകൊണ്ടായിരുന്നു. 2021 ഡിസംബര്‍ 31 നായിരുന്നു സര്‍വ്വശക്തന്‍ അദ്ദേഹത്തെ സ്വര്‍ഗ്ഗീയ വാസസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി! ആഴത്തിലുള്ള ശൂന്യത അവശേഷിപ്പിച്ച് അവന്‍ യാത്രയായി.

വാസ്തവത്തില്‍ ഹിമാലയത്തില്‍ ഒരു ബൈക്ക് എക്‌സപഡിഷന്‍ നടത്താനുള്ള അരുണിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനായിരുന്നു ഈ യാത്ര. ഞങ്ങളുടെ ഗ്രൂപ്പില്‍ 28 അംഗങ്ങളും 20 ബൈക്കുകളുമാണ് ഉണ്ടായിരുന്നത്. നാല് ജോഡികളും ബാക്കിയുള്ളവര്‍ ഒറ്റയ്ക്കും. ഞാന്‍, മകന്‍ നന്ദന്‍, അരുണിന്റെ മൂത്ത മകന്‍ ആദിത്യ, അരുണിന്റെ ഇളയ പുത്രന്‍ 14 വയസുകാരനായ ഗോവിന്ദ്, ലക്ഷദ്വീപില്‍ നിന്നുള്ള ഞങ്ങളുടെ കുടുംബ സുഹൃത്തായ അബ്ദുള്‍ റഹീം എന്നിങ്ങനെ ഞങ്ങള്‍ ഒരു അഞ്ചംഗ ടീം രൂപീകരിച്ചു. മെയ് 18 ന് ഞങ്ങള്‍ ലേയില്‍ എത്തി. ആറ് രാത്രികളും ഏഴ് പകലുകളും ചേര്‍ന്ന യാത്രാപരിപാടിയായിരുന്നു ഇത്. ഞങ്ങളുടെ ഭാഗ്യത്തിന് ബോര്‍ഡര്‍ റോഡ്‌സ് ഡിവിഷനില്‍ ജോലി ചെയ്യുന്ന ഒരു ബന്ധു ലേയിലെ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. സാധാരണയായി ആളുകള്‍ സമതലങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍, എത്തിച്ചേരുന്ന ദിവസം ധാരാളം വെള്ളം കുടിച്ച് പൂര്‍ണ വിശ്രമമെടുക്കാനാണ് നിര്‍ദ്ദേശം.

ലക്ഷദ്വീപില്‍ നിന്നുള്ള സുഹൃത്ത് അബ്ദുള്‍ റഹീമിനൊപ്പം ലേയില്‍

ലേയില്‍ എത്തുന്ന ഭൂരിഭാഗം ആളുകളില്‍ നിന്നും വ്യത്യസ്തമായി ഞങ്ങളെ എതിരേറ്റത് ഒരു വീടാണ്. അനീഷിന്റെയും ഭാര്യയുടെയും അവിശ്വസനീയമായ ആതിഥ്യത്തിന് നന്ദി! എത്തിയ ദിവസം, പ്രഭാതഭക്ഷണമായി അപ്പവും മുട്ടക്കറിയും. ഉച്ചഭക്ഷണം പൊന്നി അരിയുടെ തൂവെള്ള ചോറും, സാമ്പാറും, മുട്ടക്കറിയും, ചിക്കനും. അത്താഴം ചപ്പാത്തിയും കോഴിക്കറിയും. ഹോട്ടലില്‍ ബുക്കിംഗ് ഉണ്ടായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അവിടെ താമസിച്ചു. ബ്ലാങ്കറ്റുകളും മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന റൂം ഹീറ്ററും ഇലക്ട്രിക് ഹീറ്ററും ചേര്‍ന്ന് ഗംഭീര നിദ്ര ഉറപ്പാക്കി.

ഓക്‌സിജന്‍ കുറവുള്ള സ്ഥലത്ത് ആയിരിക്കുമ്പോള്‍, വീട്ടില്‍ കഴിച്ചിരുന്ന ഭക്ഷണരീതിയില്‍ കൂടി മാറ്റം വന്നാല്‍ ക്ഷീണം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഞങ്ങളെ പ്രത്യേകം പരിപാലിച്ച കുടുംബമായിരുന്നു ഈ ബുദ്ധിമുട്ടുണ്ടാവാതെ തുണയായത്. കൃതജ്ഞത എന്നത് നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു ചെറിയ വാക്കായിരിക്കും. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയുണ്ട്. അവള്‍ ഒമ്പതാം ക്ലാസിലേക്ക് പ്രവേശിക്കുകയാണ്. വലുതാവുമ്പോള്‍ ഡോക്ടര്‍ ആവണമെന്നാണ് അവളുടെ ആഗ്രഹം. മിടുക്കിയും അച്ചടക്കവുമുള്ള അവളെ സ്റ്റെതസ്‌കോപ്പുമായി വൈകാതെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാം ദിവസം ഇഡ്ഡലിയും സാമ്പാറും കഴിച്ച് ഞങ്ങള്‍ ഹോട്ടലിലേക്ക് നീങ്ങി. യാത്രയെ കുറിച്ച് ചുരുക്കത്തില്‍ ഒരു വിശദീകരണം ലഭിച്ചു. അതിങ്ങനെയായിരുന്നു…

ഒന്നാം ദിവസം – പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള വിശ്രമം

രണ്ടാം ദിവസം – ലേ നഗരം ചുറ്റിക്കാണല്‍ (ഏകദേശം 90 കി.മീ)

മൂന്നാം ദിവസം – ലേയില്‍ നിന്ന് ഖാര്‍ദുംഗ്ല ചുരം വഴി നുബ്ര താഴ്‌വരയിയിലേക്ക് (ഏകദേശം 140 കി.മീ)

നാലാം ദിനം – ഹുണ്ടാര്‍ തുര്‍ട്ടുക് – ഹുണ്ടാര്‍ (ഏകദേശം 200 കി.മീ)

അഞ്ചാം ദിവസം – ഹുണ്ടാറില്‍ നിന്ന് ഷായോക്ക് വഴി പാങ്കോങ്ങിലേക്ക് (ഏകദേശം 185 കി.മീ)

ആറാം ദിവസം – പാങ്കോങ്ങില്‍ നിന്ന് ചാംഗ്ല പാസ് വഴി തിരികെ ലേയിലേക്ക് (ഏകദേശം 180 കി.മീ)

അബ്ദുവിന് ഒരു ഐഡിയ തോന്നി. ‘ഹേയ് ജീവന്‍, അടുത്ത 7 ദിവസത്തേക്ക് നമ്മള്‍ ഓടിക്കുന്ന ബൈക്കിന് സമാനമായ ബൈക്കില്‍ ഏതാനും കിലോമീറ്ററുകള്‍ ഓടിച്ചു പരിശീലിച്ചാലോ?’. ആശയം നന്നെന്ന് തോന്നി. റെഡിയാണെന്ന് ഞാന്‍ പറഞ്ഞു. ‘കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ സീരിയസായി ബൈക്കിംഗ് ഒന്നും ചെയ്തിട്ടില്ല! നീയോ? അബ്ദു ചോദ്യമെറിഞ്ഞു. നിങ്ങളെപ്പോലെ തന്നെ! ഞാന്‍ തലയാട്ടി. നന്ദനും ആദിത്യയും ഞങ്ങളുടെ ഹോട്ടലിനോട് ചേര്‍ന്ന് ബൈക്ക് വാടകയ്ക്ക് നല്‍കുന്ന ഒരാളെ കണ്ടെത്തി.

റോയല്‍ എന്‍ഫീല്‍ഡിന്റെ 3 ഹിമാലയന്‍ ബൈക്കുകള്‍ ഞങ്ങള്‍ അന്നത്തേക്ക് വാടകയ്‌ക്കെടുത്തു.20 വര്‍ഷമായി കാര്യമായി ബൈ
ക്കിംഗ് ചെയ്യാതിരുന്നിട്ടും, എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ നല്ല റോഡുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് എനിക്ക് അല്‍പ്പം ആശ്ചര്യം സമ്മാനിച്ചു. എങ്കിലും ഒരാശങ്ക ഉണ്ടായിരുന്നു, ഓഫ് റോഡുകളില്‍ എങ്ങനെയായിരിക്കും പെര്‍ഫോമന്‍സ്. നമുക്ക് കാത്തിരുന്ന് കാണാം.

കേരളത്തിലെ തിരക്കേറിയ റോഡുകള്‍, പ്രത്യേകിച്ച് കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും യാതൊരു ബോധവുമില്ലാതെന്നപോലെ ഓടുന്ന സ്വകാര്യ ബസുകള്‍ നിറഞ്ഞ പാതകള്‍, ഇരുചക്ര വാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ്.അരനൂറ്റാണ്ടിന്റെ പഴക്കത്തിലും ഞാനും അബ്ദുവും നന്നായി റൈഡ് ചെയ്തത് എല്ലാവരെയും സന്തോഷിപ്പിച്ചു. ഉയര്‍ന്ന സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മുതിര്‍ന്നവരുടെ കഴിവിനെക്കുറിച്ച് കുട്ടികള്‍ക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ അങ്ങനെ ഇല്ലാതായി.

തുടരും…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like