Connect with us

Hi, what are you looking for?

Business & Corporates

കല്യാണ്‍ ജുവലേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായി ടി.എസ്. കല്യാണരാമന്‍ തന്നെ തുടരും

250ലധികം ഷോറൂമുകളാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിക്കുള്ളത്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായി ടി.എസ്. കല്യാണരാമന്‍ തുടരും.. ഈ വര്‍ഷം ജൂണ്‍ 19ന് അദ്ദേഹത്തിന്റെ നിലവിലെ നിയമന കാലാവധി അവസാനിക്കാനിരിക്കേയാണ് പുനര്‍നിയമനം. ഇത് പ്രകാരം 2029 ജൂണ്‍ 19 വരെ കാലാവധിയിലാണ് അദ്ദേഹത്തിന് പുനര്‍നിയമനം. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 250ലധികം ഷോറൂമുകളാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിക്കുള്ളത്.

ഇതോടൊപ്പം ടി.എസ്. കല്യാണരാമന്റെ മക്കളും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരുമായ (Wholetime Directors) ടി.കെ. സീതാറാം, ടി.കെ. രമേഷ് എന്നിവര്‍ക്കും അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയിട്ടുണ്ട്. അതെ സമയം ഓഹരി വിപണിയില്‍ കല്യാണ്‍ ജ്വല്ലേഴ്സ് മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. 14 ശതമാനമാണ് കഴിഞ്ഞ മൂന്നുമാസത്തെ നേട്ടം. 37,400 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനി 22 ശതമാനം വളര്‍ച്ചയോടെ 180 കോടി രൂപ ലാഭവും 40 ശതമാനം വര്‍ധനയോടെ 4,512 കോടി രൂപ വരുമാനവും നേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്