Connect with us

Hi, what are you looking for?

Business & Corporates

എങ്ങുമെത്താതെ കേരഗ്രാമം; ഇരുട്ടില്‍ത്തപ്പി കേരകര്‍ഷകര്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ ചെലവില്‍ തേങ്ങാ, വെളിച്ചെണ്ണ എന്നിവ കേരളത്തിലേക്ക് എത്താന്‍ തുടങ്ങിയതോടെ കേര കര്‍ഷകരുടെ ഗതികേടും തുടങ്ങി

കേരം തിങ്ങും കേരളനാട്ടിലെ കേര കര്‍ഷകര്‍ക്ക് ഇനിയും സമാധാനിക്കാന്‍ സമയമായിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ ചെലവില്‍ തേങ്ങാ, വെളിച്ചെണ്ണ എന്നിവ കേരളത്തിലേക്ക് എത്താന്‍ തുടങ്ങിയതോടെ കേര കര്‍ഷകരുടെ ഗതികേടും തുടങ്ങി. നല്ല വില കിട്ടാതെയും മണ്ഡരി മൂലവും കര്‍ഷകര്‍ കിതച്ചു. കേരകര്‍ഷകര്‍ക്ക് ഇത്തരമൊരു അവസ്ഥയില്‍ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കേര ഗ്രാമം പദ്ധതിക്ക് 2021 ല്‍ തുടക്കമിട്ടത്.

ഇതിന്റെ ഭാഗമായി 79 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 11 ജില്ലകളില്‍നിന്ന് 77 ഗ്രാമങ്ങള്‍ കൃഷിവകുപ്പ് തെരെഞ്ഞെടുത്തിട്ടുണ്ട്. സംയോജിത വിളപരിപാലനത്തിലൂടെ നാളികേര ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും അതുവഴി കേരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആയിരക്കണക്കിന് വരുന്ന കേര കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് കരുതുന്നത്. കേരഗ്രാമത്തിനായി 39.80 കോടി രൂപയാണ് ഇതിനായി തുടക്കത്തില്‍ നീക്കിവെച്ചിട്ടുള്ളത്.

250 ഹെക്ടര്‍വീതം വിസ്തൃതിയുള്ള കേരഗ്രാമങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.തടം തുറക്കല്‍, വളമിടീല്‍, ഇടവിളക്കൃഷി, ഉത്പാദനക്ഷമത കുറഞ്ഞ തൈകള്‍ മാറ്റി പുതിയ തൈനടല്‍ എന്നിവയ്ക്കായി ഹെക്ടറൊന്നിന് 16,000 രൂപയാണ് ലഭിക്കുക.

ഒരു കേരഗ്രാമത്തിന് ഇത്തരത്തില്‍ 40 ലക്ഷം രൂപ സംസ്ഥാന പ്ലാന്‍ ഫണ്ടില്‍നിന്ന് ചെലവഴിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 22.5 ലക്ഷം രൂപ അധികമായും നല്‍കും. തെങ്ങുകയറ്റ യന്ത്രങ്ങള്‍ സബ്സിഡിനിരക്കില്‍ 2000 രൂപയ്ക്ക് കര്‍ഷകര്‍ക്കുനല്‍കും. ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിന് അഞ്ചു ലക്ഷം, കമ്പോസ്റ്റ്യൂണിറ്റുകള്‍ക്ക് 0.8 ലക്ഷം എന്നിങ്ങനെയും മാറ്റിവച്ചിരുന്നു.

എന്നാല്‍ പദ്ധതിയില്‍ രേഖപ്പെടുത്തിവച്ച ഈ വസ്തുതകള്‍ അത് പോലെ തന്നെ അവശേഷിച്ചു എന്നതാണ് വാസ്തവം. പദ്ധതിയുടെ ഭാഗമായി വലിയ രീതിയിലുള്ള നേട്ടങ്ങളൊന്നും കര്‍ഷകരെ തേടി എത്തിയില്ല. മൂല്യ വര്‍ധിത വസ്തുക്കളുടെ നിര്‍മാണത്തില്‍ പോലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല എന്നാണ് പല കര്‍ഷകരുടെയും പരാതി. മികച്ച രീതിയില്‍ സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്ന പക്ഷം കൂടുതല്‍ മികച്ച വരുമാനം മൂല്യ വര്‍ധിത വസ്തുക്കളുടെ നിര്മാണത്തിലൂടെ ലഭിക്കുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Business & Corporates

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്