Connect with us

Hi, what are you looking for?

News

പ്രമുഖ ഫ്രഞ്ച് ബിസിനസ് കണ്‍സല്‍ട്ടന്‍സി ടിഎന്‍പി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

2028 ഓടെ സ്വന്തം ടിഎന്‍പി ടവര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു

ലുലു സൈബര്‍ ടവര്‍ രണ്ടില്‍ 12,563 ചതുരശ്രയടി സ്ഥലത്താണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യാ വന്‍കരയിലെ ടിഎന്‍പിയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തിക്കും. നിലവില്‍ 100 ജീവനക്കാരാണ് കൊച്ചി ഓഫീസിലുണ്ടാകുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ എണ്ണം 250 ആക്കാനാണ് ഉദ്ദേശിക്കുന്നത്. 2028 ഓടെ സ്വന്തം ടിഎന്‍പി ടവര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.

മികച്ച ജീവിതനിലവാരം, തൊഴില്‍വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യത എന്നിവയാണ് ടിഎന്‍പിയുടെ ഓഫീസ് കൊച്ചിയില്‍ തുടങ്ങാനുള്ള കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ടിഎന്‍പി കണ്‍സല്‍ട്ടന്റ്‌സ് പ്രസിഡന്റ് ബെനുവ റാനിനി പറഞ്ഞു. 2027 ഓടെ 500 ജീവനക്കാരായി കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, ലുലു ടെക്പാര്‍ക്ക് സിഇഒ അഭിലാഷ് വലിയവളപ്പില്‍, ടിഎന്‍പി പാര്‍ട്ണര്‍ മാത്യു ലെബോ, ഇന്ത്യാ ഡയറക്ടര്‍ അരുണ്‍ സധീഷ്, ടിഎന്‍പി ഇന്റര്‍നാഷണല്‍ സിഎഫ്ഒ വരുണ്‍ കടയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു