Connect with us

Hi, what are you looking for?

News

പുതിയ പ്ലാന്റേഷന്‍ നയത്തിലൂടെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും- പി രാജീവ്

ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച പ്ലാന്റേഷന്‍, ഹൈടെക് ഫാമിംഗ്, മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്ലാന്റേഷന്‍ മേഖലയുടെ വൈവിദ്ധ്യവത്കരണത്തെക്കുറിച്ച് ഐഐഎം കോഴിക്കോടിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള നയം അവതരിപ്പിക്കുന്നതോടെ ഈ മേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച പ്ലാന്റേഷന്‍, ഹൈടെക് ഫാമിംഗ്, മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാന്റേഷന്‍ മേഖലയുടെ വൈവിദ്ധ്യവത്കരണത്തെക്കുറിച്ച് ഐഐഎം കോഴിക്കോട് നടത്തിയ പഠനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ പങ്കാളികളുമായി ചര്‍ച്ച ചെയ്ത് പുതിയ നയം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ വലിയ തോതിലുള്ള നിക്ഷേപമാണ് തോട്ടം മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ കെ-സ്വഫ്റ്റ് വഴി ഒരുമിനിറ്റ് മതിയെന്ന് മന്ത്രി പറഞ്ഞു. നിയമപരമായ ബാധ്യതകള്‍ പൂര്‍ത്തിയാക്കിയാല്‍ മൂന്നരവര്‍ഷം കൊണ്ട് ലൈസന്‍സ് എടുത്താല്‍ മതിയാകും. കെ-സ്വഫ്റ്റിന്റെ പ്രിന്‍സിപ്പല്‍ അനുമതി പത്രം വഴി വായ്പയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലളിതമാക്കും. വ്യവസായങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന നിയമഭേദഗതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വ്യവസായികള്‍ തന്നെ ശ്രമിക്കണം. കൂട്ടായ പ്രയത്‌നത്തിന്റെ ഭാഗമായാണ് വ്യവസായസൗഹൃദത്തില്‍ കേരളം ഒന്നാമതെത്തിയതെന്നും മന്ത്രി പറഞ്ഞു.

ഹൈടെക് ഫാമിംഗ് ആന്‍ഡ് വാല്യു ആഡഡ് റബര്‍ എന്ന വിഷയത്തില്‍ റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം വസന്തഗേശന്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡി ഡോ. ജെയിംസ് ജേക്കബ്, റബ്ഫില എം ഡി കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ച നടത്തി. രാജ്യത്തെ സ്വാഭാവിക റബറിന്റെ 71 ശതമാനവും ഉത്പാദിപ്പിക്കുന്ന കേരളത്തിന് മൂല്യവര്‍ധിത റബര്‍ ഉത്പന്നവ്യവസായങ്ങള്‍ വരേണ്ടത് അത്യാവശ്യമാണ്. ഈ മേഖലയിലെ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സക്രിയ ശ്രമങ്ങള്‍ വേണമെന്ന് പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Business & Corporates

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്