Connect with us

Hi, what are you looking for?

News

ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കും

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രത്യേക സമ്മേളനത്തിലാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്

ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പരിഗണനയിലാണെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. ടൂറിസം സംരംഭങ്ങള്‍ക്കുള്ള വിവിധ അനുമതികള്‍ക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രത്യേക സമ്മേളനത്തിലാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്.

ടൂറിസം മേഖലയില്‍ നൂതന സംരംഭങ്ങള്‍ തുടങ്ങാനുള്ള തീവ്രപരിശ്രമത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി പറഞ്ഞു. മറ്റ് വ്യവസായങ്ങള്‍ക്കെന്ന പോലെ ടൂറിസം സംരംഭങ്ങളുടെ വിവിധ അനുമതികള്‍ക്കായി ഏകജാലക സംവിധാനം ആവശ്യമാണ്. നിലവില്‍ ടൂറിസം വകുപ്പില്‍ നിന്ന് ലെയ്‌സണ്‍ സംവിധാനമാണ് നിലവിലുള്ളത്. ഇത് സ്ഥിരമാക്കി ഏകജാലക സംവിധാനത്തിന് കീഴിലാക്കണം.

ടൂറിസം മേഖലയിലെ നിക്ഷേപത്തിനായി മാത്രം പ്രത്യേക സംഗമം കേരളം നടത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്‍വസ്റ്റ്മന്റ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നതുണ്ട്. ഇതിനെ വ്യവസായ ഏകജാലക സംവിധാനവുമായി ബന്ധിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടിയുള്ള ഏകീകൃത സംവിധാവും ഉടന്‍ തയ്യാറാവുമെന്ന് മന്ത്രി അറിയിച്ചു.ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സിന് ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ തുടങ്ങാനാകുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഉറപ്പ് നല്‍കി. പഞ്ചായത്തുകളുടെ അനുമതിയ്ക്കായും നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനവുമായി ടൂറിസം സംരംഭങ്ങളെ ബന്ധിപ്പിക്കാനാകും.

കേരളത്തില്‍ ഏറ്റവുമധികം നിക്ഷേപസാധ്യതയുള്ള മേഖലയാണ് ടൂറിസം. ചുരുങ്ങിയ നിക്ഷേപത്തില്‍ ഏറ്റവുമധികം തൊഴിലവസരം ഈ മേഖലയ്ക്ക് സൃഷ്ടിക്കാനാവും. നവീന ആശയങ്ങളും പുതിയ ഉത്പന്നങ്ങളും ടൂറിസം മേഖലയില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ സംരംഭകര്‍ ശ്രമിക്കണം. എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്