Connect with us

Hi, what are you looking for?

News

ആഗോള കമ്പനികള്‍ കേരളത്തിലേക്ക്…

ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ എട്ട് പുതിയ കമ്പനികള്‍ക്ക് പ്രവര്‍ത്തന കരാര്‍ കൈമാറി.

ബഹുരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കേരളത്തെ തിരഞ്ഞെടുക്കുന്നതായി മന്ത്രി പി രാജീവ്. ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ എട്ട് പുതിയ കമ്പനികള്‍ക്ക് പ്രവര്‍ത്തന കരാര്‍ കൈമാറി.

തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കാനുള്ള കരാര്‍ എട്ട് കമ്പനികള്‍ക്ക് കേരള വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി പി രാജീവ് കൈമാറി. ഇതില്‍ ഒരു കമ്പനി ആന്ധ്രാപ്രദേശില്‍ നിന്ന് പിന്‍മാറിയതാണ്. എല്ലാ കമ്പനികളുടെയും മൊത്തം നിക്ഷേപം 70 കോടി രൂപയാണ്. ആദ്യ ഘട്ടത്തില്‍ 700 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ധാരാളം ലോകോത്തര കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് കേരളത്തെ തെരഞ്ഞെടുക്കുന്നു എന്നത് കേരളം വ്യവസായങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (കെഎല്‍ഐപി) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു.

കേരളത്തില്‍ വ്യവസായം ആരംഭിക്കുന്നത് പ്രയാസകരമാണ് എന്നതില്‍ നിന്നും ഇവിടെ സംരംഭം തുടങ്ങിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അടുത്ത യൂണിറ്റുകൂടി പ്രവര്‍ത്തനം തുടങ്ങാം എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോകത്തിലാദ്യമായി ഐബിഎം രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എച്ച്‌സിഎല്‍ കൊച്ചിയില്‍ വികസന കേന്ദ്രം തുടങ്ങുകയും തിരുവനന്തപുരത്ത് കേന്ദ്രം തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസ, ആരോഗ്യം, സാമൂഹ്യക്ഷേമം മേഖലകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. വ്യവസായിക രംഗത്തും കേരളം മുന്നേറുന്നു എന്നതാണ് വസ്തുത. ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ള മനുഷ്യശേഷിയാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത. കണക്ടിവിറ്റി രംഗത്തും മികച്ച സംവിധാനങ്ങളാണ് സംസ്ഥാനത്തി
നുള്ളത്. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ വളരെവേഗത്തിലും എളുപ്പത്തിലുമുള്ളതാണെന്നും ഏതാനും മിനിറ്റുകള്‍ക്കകം കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു.

എട്ട് കമ്പനികളില്‍ അഞ്ചെണ്ണം ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ബാക്കിയുള്ളവ പാര്‍ക്കില്‍ നിലവിലുള്ള ബില്‍റ്റ് അപ് ഏരിയയില്‍ ഇന്നൊവേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്യും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനികളുടെ നിര്‍മ്മാണ പ്ലാന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍പ്രോഡക്ട്‌സ്, സസ്‌കാന്‍ മെഡിടെക്, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ മോളിക്യുലാര്‍ ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, ഹനുമത് ഏജന്‍സീസ്, ആല്‍വര്‍‌സ്റ്റോണ്‍ എന്നീ അഞ്ച് കമ്പനികള്‍ക്ക് 700 തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയും. ലോക്‌സൈം മെഡിടെക്, ജിനാലക്‌സ് ഓസിയേറ്റ്‌സ്, എലിമന്‍ മെഡിക്കല്‍ ഡിവൈസസ് എന്നീ മൂന്ന് കമ്പനികളാണ് പാര്‍ക്കില്‍ ഇന്നൊവേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Business & Corporates

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്