Connect with us

Hi, what are you looking for?

News

ആഗോള കമ്പനികള്‍ കേരളത്തിലേക്ക്…

ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ എട്ട് പുതിയ കമ്പനികള്‍ക്ക് പ്രവര്‍ത്തന കരാര്‍ കൈമാറി.

ബഹുരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കേരളത്തെ തിരഞ്ഞെടുക്കുന്നതായി മന്ത്രി പി രാജീവ്. ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ എട്ട് പുതിയ കമ്പനികള്‍ക്ക് പ്രവര്‍ത്തന കരാര്‍ കൈമാറി.

തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കാനുള്ള കരാര്‍ എട്ട് കമ്പനികള്‍ക്ക് കേരള വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി പി രാജീവ് കൈമാറി. ഇതില്‍ ഒരു കമ്പനി ആന്ധ്രാപ്രദേശില്‍ നിന്ന് പിന്‍മാറിയതാണ്. എല്ലാ കമ്പനികളുടെയും മൊത്തം നിക്ഷേപം 70 കോടി രൂപയാണ്. ആദ്യ ഘട്ടത്തില്‍ 700 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ധാരാളം ലോകോത്തര കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് കേരളത്തെ തെരഞ്ഞെടുക്കുന്നു എന്നത് കേരളം വ്യവസായങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (കെഎല്‍ഐപി) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു.

കേരളത്തില്‍ വ്യവസായം ആരംഭിക്കുന്നത് പ്രയാസകരമാണ് എന്നതില്‍ നിന്നും ഇവിടെ സംരംഭം തുടങ്ങിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അടുത്ത യൂണിറ്റുകൂടി പ്രവര്‍ത്തനം തുടങ്ങാം എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോകത്തിലാദ്യമായി ഐബിഎം രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എച്ച്‌സിഎല്‍ കൊച്ചിയില്‍ വികസന കേന്ദ്രം തുടങ്ങുകയും തിരുവനന്തപുരത്ത് കേന്ദ്രം തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസ, ആരോഗ്യം, സാമൂഹ്യക്ഷേമം മേഖലകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. വ്യവസായിക രംഗത്തും കേരളം മുന്നേറുന്നു എന്നതാണ് വസ്തുത. ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ള മനുഷ്യശേഷിയാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത. കണക്ടിവിറ്റി രംഗത്തും മികച്ച സംവിധാനങ്ങളാണ് സംസ്ഥാനത്തി
നുള്ളത്. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ വളരെവേഗത്തിലും എളുപ്പത്തിലുമുള്ളതാണെന്നും ഏതാനും മിനിറ്റുകള്‍ക്കകം കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു.

എട്ട് കമ്പനികളില്‍ അഞ്ചെണ്ണം ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ബാക്കിയുള്ളവ പാര്‍ക്കില്‍ നിലവിലുള്ള ബില്‍റ്റ് അപ് ഏരിയയില്‍ ഇന്നൊവേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്യും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനികളുടെ നിര്‍മ്മാണ പ്ലാന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍പ്രോഡക്ട്‌സ്, സസ്‌കാന്‍ മെഡിടെക്, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ മോളിക്യുലാര്‍ ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, ഹനുമത് ഏജന്‍സീസ്, ആല്‍വര്‍‌സ്റ്റോണ്‍ എന്നീ അഞ്ച് കമ്പനികള്‍ക്ക് 700 തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയും. ലോക്‌സൈം മെഡിടെക്, ജിനാലക്‌സ് ഓസിയേറ്റ്‌സ്, എലിമന്‍ മെഡിക്കല്‍ ഡിവൈസസ് എന്നീ മൂന്ന് കമ്പനികളാണ് പാര്‍ക്കില്‍ ഇന്നൊവേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു