Connect with us

Hi, what are you looking for?

News

സെമികണ്ടക്റ്റര്‍ യുദ്ധം: യുഎസില്‍ നിന്നുള്ള ഇന്റല്‍, എഎംഡി ചിപ്പുകള്‍ ഒഴിവാക്കി ചൈന

സുപ്രധാന സെമികണ്ടക്റ്റര്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേടുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ യുഎസ് മുമ്പ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

സര്‍ക്കാരുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളിലും സെര്‍വറുകളിലും യുഎസ് കമ്പനികളായ ഇന്റലിന്റെയും എഎംഡിയുടെയും ചിപ്പുകളുടെ ഉപയോഗം തടയാന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി ചൈന. തദ്ദേശീയ സെമികണ്ടക്റ്റര്‍ ഉല്‍പ്പാദകരെ പ്രോല്‍സാഹിപ്പിക്കാനെന്ന പേരിലാണ് നടപടി. എന്നാല്‍ യുഎസ് കമ്പനികളിലുള്ള വിശ്വാസ്യതക്കുറവും ഇതിന് കാരണമായി പറയുന്നുണ്ട്. സുപ്രധാന സെമികണ്ടക്റ്റര്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേടുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ യുഎസ് മുമ്പ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ 26 ന് അവതരിപ്പിച്ച നിയമങ്ങളാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും വിദേശ നിര്‍മ്മിത ഡാറ്റാബേസ് സോഫ്റ്റ്വെയറിനെയും ഈ നടപടി ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പുതിയ നിയമമനുസരിച്ച് ടൗണ്‍ഷിപ്പ് തലത്തിന് മുകളിലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ‘സുരക്ഷിതവും വിശ്വസനീയവുമായ’ പ്രോസസ്സറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും വാങ്ങേണ്ടതുണ്ടെന്ന് ചൈനീസ് നിയമം പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്