Connect with us

Hi, what are you looking for?

News

ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനംതുടങ്ങി ക്ലൗഡ്ഹൗസ് ടെക്‌നോളജീസ്

നിലവില്‍ 100 ലധികം രാജ്യങ്ങളില്‍ നിന്നു ക്ലൗഡ്ഹൗസിന് ഉപഭോക്താക്കളുണ്ട്

ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സെര്‍വര്‍ മാനേജ്‌മെന്റും സിസ്റ്റം അഡ്മിനിസ്‌ട്രേഷനുമടക്കമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ക്ലൗഡ്ഹൗസ് ടെക്‌നോളജീസ് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു.

അമേരിക്കയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ക്ലൗഡ്സ്റ്റിക് കമ്പനിയും ക്ലൗഡ്ഹൗസ് സ്റ്റാര്‍ട്ടപ്പിന്റേതായുണ്ട്. മൊബൈല്‍ ആപ്പ്, ഇആര്‍പി & വെബ് ആപ്പ് ഡെവലപ്മന്റ്, യുഐ/യുഎക്‌സ് ഡിസൈന്‍, ക്ലൗഡ് സേവനങ്ങള്‍, സെര്‍വര്‍ മാനേജ്‌മെന്റ്, വെബ്‌ഹോസ്റ്റിംഗ് എന്നീ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്.

നിലവില്‍ 100 ലധികം രാജ്യങ്ങളില്‍ നിന്നു ക്ലൗഡ്ഹൗസിന് ഉപഭോക്താക്കളുണ്ട്. 18 ജീവനക്കാരുമായാണ് കമ്പനി ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 30 ലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലൗഡ്ഹൗസ് എംഡി അശ്വിന്‍ മോഹനന്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് തുടക്കകാലത്ത് ചെലവേറിയതും സാങ്കേതികവൈദഗ്ധ്യവും ഏറെ ആവശ്യമുള്ള ജോലിയാണ് സിസ്റ്റം അഡ്മിനിസ്‌ട്രേഷനും സെര്‍വര്‍ മാനേജ്‌മെന്റും. കുറഞ്ഞ ചെലവില്‍ ഈ സേവനം പ്രദാനം ചെയ്യുകയാണ് ക്ലൗഡ്ഹൗസ് ചെയ്യുന്നതെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌