Connect with us

Hi, what are you looking for?

News

ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനായി ഇന്ത്യയും ഇറാനും ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചു

ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്

സര്‍ബാനന്ദ സോനോവാള്‍

ഇറാനിലെ ചബഹാറിലെ ഷാഹിദ് ബെഹേഷ്തി തുറമുഖ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിനായി ഇന്ത്യയും ഇറാനും തിങ്കളാഴ്ച ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചു. തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ ഇറാനിലെ ഇന്ത്യന്‍ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും കരാറില്‍ ഒപ്പുവെച്ചതായി ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. ഈ കരാര്‍ ഒപ്പിട്ടതോടെ ചബഹാറില്‍ ഇന്ത്യയുടെ ദീര്‍ഘകാല ഇടപെടലിന് തങ്ങള്‍ അടിത്തറയിട്ടതായി ചടങ്ങില്‍ സംസാരിച്ച സോനോവാള്‍ പറഞ്ഞു. ഈ കരാര്‍ ഒപ്പിടുന്നത് ചബഹാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമതയിലും ദൃശ്യപരതയിലും ഗുണകരമായ സ്വാധീനം ചെലുത്തുമെന്നും സോനോവാള്‍ കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. ഈ കരാര്‍ ഒപ്പിട്ടതോടെ ചബഹാറില്‍ ഇന്ത്യയുടെ ദീര്‍ഘകാല ഇടപെടലിന് തങ്ങള്‍ അടിത്തറയിട്ടതായി ചടങ്ങില്‍ സംസാരിച്ച സോനോവാള്‍ പറഞ്ഞു

ചബഹാര്‍ ഇന്ത്യയോട് ഏറ്റവും അടുത്തുള്ള ഇറാന്‍ തുറമുഖമാണ്. ഊര്‍ജ്ജ സമ്പന്നമായ ഇറാന്റെ തെക്കന്‍ തീരത്ത് സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം ഇന്ത്യയും ഇറാനും ചേര്‍ന്ന് കണക്റ്റിവിറ്റിയും വ്യാപാര ബന്ധവും വര്‍ദ്ധിപ്പിക്കുന്നതിനായാണ് വികസിപ്പിക്കുന്നത്.

പ്രാദേശിക വ്യാപാരം വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിന് ഇന്ത്യയെ സംബന്ധിച്ച് ചബഹാര്‍ തുറമുഖ പദ്ധതി ഏറെ പ്രാധാന്യമുള്ളതാണ്. ഐഎന്‍എസ്ടിസി പദ്ധതിയുടെ പ്രധാന കേന്ദ്രമായി ഇന്ത്യയും ഇറാനും ഈ തുറമുഖത്തെ കണക്കാക്കിയിട്ടുണ്ട്. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ചരക്ക് നീക്കുന്നതിനുള്ള 7,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മള്‍ട്ടി-മോഡ് ഗതാഗത പദ്ധതിയാണ് ഐഎന്‍എസ്ടിസി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Business & Corporates

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്