Connect with us

Hi, what are you looking for?

Business & Corporates

വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി; സുസ്ഥിരതയ്ക്കായി മുത്തൂറ്റിന്റെ കരുതല്‍

രാജ്യത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കൃത്യമായി വിനിയോഗിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വികസനം പതിന്മടങ്ങ് വേഗത്തിലാകും എന്നാണ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കുന്ന മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്റര്‍ ജോര്‍ജ് എം ജോര്‍ജ് അഭിപ്രായപ്പെടുന്നത്

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട്, രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനക്കുതിപ്പിന് ആക്കം കൂട്ടുന്നതിനായി ഓരോ കോര്‍പ്പറേറ്റ് സ്ഥാപനവും തങ്ങളുടെ വരുമാനത്തില്‍ നിന്നും നീക്കിവയ്ക്കുന്ന നന്മയുടെ മുഖമുള്ള നീക്കിയിരുപ്പ് തുക. 100 കോടി രൂപയോളമാണ് പ്രതിവര്‍ഷം ഈ വിഭാഗത്തിലേക്ക് മുത്തൂറ്റ് ഗ്രൂപ്പിന്റെ വകയിരുത്തല്‍. അതായത്, മുത്തൂറ്റിന്റെ സിഎസ്ആര്‍ ബജറ്റ്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ സാമൂഹിക പ്രാധാന്യമുള്ള, സാമൂഹിക വളര്‍ച്ചയെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനും വികസനത്തിനുമായാണ് പദ്ധതിയുടെ സിംഹഭാഗവും വകയിരുത്തുന്നത്. ഹൈടെക്ക് അംഗന്‍വാടികള്‍, സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തുടര്‍പഠന പദ്ധതികള്‍, വയോജന ആരോഗ്യ സംരക്ഷണം, ആരോഗ്യ പരിശോധനകള്‍, മനുഷ്യ-മൃഗസംഘര്‍ഷം കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായുള്ള പദ്ധതികള്‍, അന്യം നിന്ന് പോകുന്ന അപൂര്‍വ സസ്യ – ജീവജാലങ്ങളുടെ സംരക്ഷണം തുടങ്ങി സമസ്തമേഖലകളെയും സ്വാധീനിക്കുന്ന സംരംഭങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ മേഖലയില്‍ നടപ്പിലാക്കി വരുന്നത്. ഇതിനു പുറമെ, സ്പോര്‍ട്സ് മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നുമുണ്ട്. വീടില്ലാത്ത, അര്‍ഹരായ ആളുകള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിലും മുത്തൂറ്റ് ഗ്രൂപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. രാജ്യത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കൃത്യമായി വിനിയോഗിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വികസനം പതിന്മടങ്ങ് വേഗത്തിലാകും എന്നാണ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കുന്ന മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്റര്‍ ജോര്‍ജ് എം ജോര്‍ജ് അഭിപ്രായപ്പെടുന്നത്.

ലക്ഷ്മി നാരായണന്‍

ഒരു രാജ്യത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിയ്ക്കുവാന്‍ സംരംഭങ്ങള്‍ക്ക് ശക്തിയുണ്ട് എന്ന് തെളിയിക്കുന്നതാണ് കോര്‍പ്പറേറ്റ്
സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകള്‍ കൊണ്ട് പ്രവര്‍ത്തനനിരതമാകുന്ന ആശുപത്രികള്‍, വിദ്യാലയങ്ങള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ. ഭരണകൂടങ്ങളുടെ ശ്രദ്ധ പതിയാത്ത ഇടങ്ങളില്‍ ഉത്തരവാദിത്തത്തോടെ ആവശ്യമായ കാര്യങ്ങള്‍ ചെയ്തും നടപ്പിലാക്കിയും സാമൂഹികമായ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും രാജ്യത്തിന്റെ വികസന നയങ്ങളെ മുന്നോട്ട് നീക്കുകയുമാണ് സിഎസ്ആര്‍ പദ്ധതികളിലൂടെ സമൂഹത്തിനായി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 240 കോടി രൂപയാണ് വിവിധ കമ്പനികള്‍ തങ്ങളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ ചെലവിട്ടത്. ഇതിന്റെ ഉപഭോക്താക്കളായതോ കോടിക്കണക്കിനു ആളുകളാണ്.

ജോര്‍ജ് എം ജോര്‍ജ്

ഈ ഒരു സന്ദര്‍ഭത്തിലാണ്, തങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ നിന്നും നൂറു കോടി രൂപയോളം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തി മുത്തൂറ്റ് ഫിനാന്‍സ് മാതൃകയാകുന്നത്. 1939ല്‍ കേരളത്തില്‍ നിന്നും ആരംഭിച്ച്, ഇന്ന് ഇന്ത്യയൊട്ടാകെ 5000 ലധികം ശാഖകളുള്ള മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത്, യുകെ, യുഎസ്, യുഎഇ എന്നിവിടങ്ങളിലും മുത്തൂറ്റ് ഗ്രൂപ്പ് സജീവമാണ്. അമ്പതിനായിരത്തോളം ആളുകള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളിലൂടെ നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്ന മുത്തൂറ്റ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് രാജ്യത്ത് തങ്ങളുടെ സാന്നിധ്യമുള്ള എല്ലാ പ്രദേശങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.

വികസനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഏതൊരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചും സിഎസ്ആര്‍ പദ്ധതികള്‍ ഏറെ
നിര്‍ണായകമാണ്. ഏതൊരു സ്ഥാപനവും വളര്‍ച്ച പ്രാപിക്കുന്നതും വരുമാനം നേടുന്നതും സമൂഹത്തിന്റെ പിന്തുണയോടെയാണ്. ആ
നിലയ്ക്ക്, സമൂഹം നല്‍കുന്ന വരുമാനത്തിന്റെ ഒരു പങ്ക് വികാസമോന്മുഖ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ക്ക് തിരിച്ചു നല്‍കാന്‍ കഴിയുന്നു എന്നത് വളരെ മഹത്തരമായ കാര്യമാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നത് സമൂഹത്തോടും രാജ്യത്തോടുമുള്ള വ്യക്തിയുടെയും സംരംഭത്തിന്റെയും ആദരം വ്യക്തമാക്കുന്ന ചുമതല കൂടിയാണ്.

നിലവില്‍ വരുമാനത്തിന്റെ രണ്ട് ശതമാനമാണ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് എന്ന രീതിയിലാണ് കാണുന്നതും നടപ്പിലാക്കുന്നതും. പ്രവര്‍ത്തനങ്ങളുടെ ഗുണം ഈ തലമുറയ്ക്ക് മാത്രമല്ല, വരും തലമുറകള്‍ക്ക് കൂടി ലഭ്യമാകണം എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. സമാനമായ രീതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സേവനമേഖലകളുടെ വികസനത്തിനും മുത്തൂറ്റ് ഫിനാന്‍സ് പ്രാധാന്യം നല്‍കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതിസംരക്ഷണം, ഇത് നാളേക്കുള്ള കരുതല്‍

ഒരു രാജ്യത്തിന്റെ വികസനത്തിന് സമഗ്രത കൈവരുന്നത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വികസന പദ്ധതികള്‍ സാര്‍ത്ഥകമാകുമ്പോഴാണ്. ലഭ്യമായ എല്ലാ സൗകര്യങ്ങളും ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതയ്‌ക്കൊപ്പം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കണം. അതോടൊപ്പം നാളെയുടെ പുരോഗതി ലക്ഷ്യമാക്കി പ്രകൃതിക്കും പ്രകൃതി വിഭവങ്ങള്‍ക്കും വേണ്ടത്ര സംരക്ഷണം നല്‍കാന്‍ കഴിയണം. മുത്തൂറ്റ് ഫിനാന്‍സ് ഇത്തരം ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ചാണ് പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതെന്ന് ജോര്‍ജ് എം ജോര്‍ജ് പറയുന്നു. സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് മാതൃകയിലുള്ള പദ്ധതികള്‍ കണ്ടെത്തുന്നതിനും അതിനെക്കുറിച്ച് പഠിച്ച്, നടപ്പിലാക്കുന്നതിനായി പൂര്‍ണസജ്ജമായ ടീം സ്ഥാപനത്തിന് കീഴില്‍ സദാ പ്രവര്‍ത്തന സജ്ജമാണ്.

അമിതാഭ് ബച്ചനോടൊപ്പം ജോര്‍ജ് എം ജോര്‍ജ്

വിദ്യാഭ്യാസപരമായി ഒരു വ്യക്തി മുന്നേറുമ്പോള്‍ അതിലൂടെ ഒരു കുടുംബവും സമൂഹവുമാണ് രക്ഷപ്പെടുന്നത്. സമാനമായ രീതിയില്‍ അനാരോഗ്യമാണ് ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ഉയര്‍ച്ചക്ക് തടസമാകുന്നത്. അനാരോഗ്യകരമായ അവസ്ഥ കണ്ടെത്തുന്നതിനും അത് മറികടക്കുന്നതിനുമുള്ള അവസരങ്ങളാണ് ആരോഗ്യരംഗത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. പ്രകൃതിയില്ലാതെ മനുഷ്യര്‍ക്ക് മാത്രമായി നിലനില്‍പ്പില്ലെന്ന ചിന്തയില്‍ നിന്നുമാണ് പ്രകൃതിസംരക്ഷണം എന്ന ആശയം സിഎസ്ആറിന്റെ ഭാഗമാകുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വിദ്യാഭ്യാസ മേഖലയെ മുന്‍നിര്‍ത്തി മുത്തൂറ്റ് ഫിനാന്‍സ് വിഭാവനം ചെയ്യുന്ന സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമാണ് നവീന സൗകര്യങ്ങളോട് കൂടിയ അംഗന്‍വാടികള്‍. സാമൂഹികമായും സാമ്പത്തികമായും പുരോഗമനം ഉണ്ടായിട്ടും പഴയ മാതൃകയില്‍ തുടരുന്ന അംഗന്‍വാടികളില്‍ നിന്നും വിഭിന്നമാണ് മുത്തൂറ്റിന്റെ സ്മാര്‍ട്ട് അംഗന്‍വാടികള്‍. വിശാലമായ സ്മാര്‍ട്ട് ക്ളാസ് റൂം, എല്‍ഇഡി മോണിറ്ററുകള്‍, മികച്ച അധ്യാപകരുടെ സേവനം, പോഷകസമ്പന്നമായ ഭക്ഷണം, കളിക്കോപ്പുകള്‍ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

വന്യമൃഗങ്ങള്‍ക്കായുള്ള കൃത്രിമ ജലതടാകം

ഒരു മാതൃകാ അംഗന്‍വാടി എന്ന നിലയ്ക്കാണ് ഞങ്ങള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ നൂറില്‍പരം അംഗന്‍വാടികള്‍ ആരംഭിച്ച് കുട്ടികളെയും അമ്മമാരെയും സേവനങ്ങളിലൂടെ പിന്തുണയ്ക്കുക എന്നതാണ് ഇതിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടി എറണാകുളം മൂലമ്പിള്ളിയില്‍ ആരംഭിച്ചിരിക്കുന്ന മുത്തൂറ്റ് സ്മാര്‍ട്ട് അംഗന്‍വാടി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് മുത്തൂറ്റ്. സ്മാര്‍ട്ട് അംഗന്‍വാടികള്‍ക്ക് പുറമേ, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹമായ പിന്തുണ മുത്തൂറ്റ് ഗ്രൂപ്പ് ലഭ്യമാക്കുന്നുണ്ട്. പഠനത്തില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍, തുടര്‍പഠന പദ്ധതികള്‍ എന്നിവ വര്‍ഷങ്ങളായി നടത്തി വരുന്നു.

സ്മാര്‍ട്ട് അംഗന്‍വാടി

വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം മുന്‍നിര്‍ത്തി വൃത്തിയുള്ള ശൗചാലയങ്ങള്‍, വാട്ടര്‍ ഫില്‍റ്ററേഷന്‍ പ്ലാന്റുകള്‍, സോളാര്‍ പാനലുകള്‍ എന്നിവയും വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇവയ്ക്ക് പുറമേ, വിദ്യാഭ്യാസരംഗത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് അധിഷ്ഠിതമായി നിരവധി പദ്ധതികളും തയ്യാറാക്കി വരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരം പദ്ധതികളുടെ ഗുണം ലഭിക്കുന്നത്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ ഒരു സമൂഹം ചിന്തിക്കാന്‍ പ്രാപ്തമായ രീതിയില്‍ വളരൂ എന്ന നയത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തനങ്ങള്‍.

വ്യക്തികളുടെ ആരോഗ്യത്തിന് മുന്‍ഗണന

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ആരോഗ്യരംഗം. അതിനുള്ള ഒരു പ്രധാന കാരണം ലൈഫ്‌സ്റ്റൈല്‍ രോഗങ്ങള്‍ ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന വിവിധങ്ങളായ അസുഖങ്ങളാണ്. ആരോഗ്യമുള്ള സമൂഹത്തിനേ വളര്‍ച്ചയുണ്ടാകൂ. അവര്‍ക്കേ പുരോഗമനപരമായി ചിന്തിക്കാന്‍ കഴിയൂ. പലപ്പോഴും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് ലൈഫ്‌സ്റ്റൈല്‍ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ
പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല.

മൊബൈല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം

ഇത്തരം ആളുകള്‍ക്കായി സൗജന്യ മൊബൈല്‍ ലാബുകള്‍ ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ ലഭ്യമാക്കുന്നു മുത്തൂറ്റ് ഗ്രൂപ്പ്. ആരോഗ്യ പരിശോധനയില്‍ ശാരീരികമായി പ്രശ്നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്റ്ററുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ധനസഹായവും നല്‍കുന്നു. ആരോഗ്യ സുരക്ഷ സൗകര്യങ്ങള്‍ക്ക് പുറമേ, അവശരായ രോഗികളെ മുന്‍നിര്‍ത്തി പാലിയേറ്റിവ് കെയര്‍ സംവിധാനങ്ങളും ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വൃദ്ധ ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും അവശ്യവസ്തുക്കളുടെ വിതരണവും കമ്പനി നടപ്പിലാക്കി വരുന്നു.

പ്രകൃതിയെ ഹൃദയത്തിലേറ്റിയ പദ്ധതികള്‍

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതികളുടെ ഭാഗമായി പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്ന അപൂര്‍വം ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒന്നാണ് മുത്തൂറ്റ് ഫിനാന്‍സ്. തീര്‍ത്തും വ്യത്യസ്തമായ പദ്ധതികളാണ് ഈ മേഖലയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യജന്തുജാലങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നതോടൊപ്പം വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ഹ്യൂമന്‍-അനിമല്‍ കോണ്‍ഫ്‌ളിക്റ്റ് പഠിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായുള്ള ശ്രമങ്ങളുമുണ്ട്.

ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനും കൃത്യമായ നിരീക്ഷണം ഉറപ്പാക്കുന്നതിനും സജ്ജമായ ടീം ഈ മേഖലയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ കരുത്താണ്. പരിസ്ഥിതി സംരക്ഷണത്തെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക, കാലാവസ്ഥ വ്യതിയാനം പോലുള്ള വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, സോളാര്‍ പദ്ധതികള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിസ്ഥിതി സൗഹൃദ മുന്നേറ്റങ്ങളാണ് നടപ്പിലാക്കുന്നത്. മഴ കുറവുള്ള വനപ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതിനാവശ്യമായ കൃത്രിമ തടാകങ്ങളും നിര്‍മിച്ചിട്ടുണ്ട്.

നിരവധി മൃഗങ്ങള്‍ ഇത്തരം കൃത്രിമ തടാകങ്ങളെ ഉപയോഗപ്പെടുത്തുന്നത് തന്നെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് കാണിക്കുന്നത്. ഇതിനെല്ലാം പുറമേ, സ്പോര്‍ട്സ് രംഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ പദ്ധതികളില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. വികലാംഗര്‍ക്കായുള്ള പാരാലിമ്പിക്‌സില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും മത്സരാര്‍ത്ഥിയെ എത്തിക്കാന്‍ കഴിഞ്ഞത് മുത്തൂറ്റിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് കാണുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌